ന്യൂഡൽഹി ; ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭീകരരെയും, മുജാഹിദീനെയും, ഖാലിസ്ഥാൻ സംഘടനകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഫേസ്ബുക്ക് .
തങ്ങളുടെ പ്ലാറ്റ്ഫോമിൽ തീവ്രവാദികളെയോ മറ്റ് അപകടകാരികളായ സംഘടനകളെയോ , ക്രിമിനൽ സംഘടനകളെയോ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, അതിനാലാണ് ഞങ്ങൾ അവരെ നിരോധിക്കുന്നതെന്നും , അവരുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതെന്നും ഫേസ്ബുക്കിന്റെ പോളിസി ഡയറക്ടർ ബ്രയാൻ ഫിഷ്മാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു
ഫേസ്ബുക്കിലെ 350 -ലധികം സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘം ഇത്തരം സംഘടനകളെ തടയുന്നതിലും ഉയർന്നുവരുന്ന ഭീഷണികൾ വിലയിരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിരോധിക്കേണ്ട സംഘടനകളെ ഞങ്ങൾ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും – അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തികളും, സംഘടനകളും അടക്കം 4,000 -ത്തിലധികം പേരുകളുള്ള പട്ടികയാണ് ഫേസ്ബുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.
ഖാലിസ്ഥാനിലെ ഭിന്ദ്രൻവാലെ ടൈഗർ ഫോഴ്സ്, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് ഫോഴ്സ്, ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് ഭീകരത , ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് , ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സും അതിന്റെ അംഗങ്ങളായ ഭൂപീന്ദർ സിംഗ് ഭിന്ദ, ഗുർമീത് സിംഗ് ബഗ്ഗ, ഹർമീന്ദർ സിംഗ് മിന്റൂ, പരംജിത് സിംഗ് പഞ്ച്വാർ, രഞ്ജീത് സിംഗ് നീത എന്നിവരും പട്ടികയിലുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാവോയിസ്റ്റ് , കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി, ആൾ ത്രിപുര ടൈഗർ ഫോഴ്സ് ദക്ഷിണേഷ്യ, ഇന്ത്യ, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്-ഇസക്-മുയിവ , പീപ്പിൾസ് റെവല്യൂഷണറി പാർട്ടി കംഗ്ലീപാക് , യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നിവയും പട്ടികയിൽ ഇടം നേടി.
അൽ-ബദർ മുജാഹിദ്ദീൻ , ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ, അൽ-മുർസലാത്ത് മീഡിയ( ഇസ്ലാമിക് സ്റ്റേറ്റ് , ഇന്ത്യ മീഡിയ വിംഗ് ), ഇന്ത്യൻ മുജാഹിദ്ദീൻ ദക്ഷിണേഷ്യ, ജംഇയ്യത്തുൽ മുജാഹിദ്ദീൻ ദക്ഷിണേഷ്യ, ഇന്ത്യ, പാകിസ്താൻ, അഫ്സൽ ഗുരു സ്ക്വാഡ്, അൽ-അക്സ മീഡിയ ജമ്മു & കശ്മീർ , ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു & കശ്മീർ , ജെയ്ഷെ മുഹമ്മദ് കശ്മീർ, ജമ്മു കശ്മീരിലെ തെഹ്രീക്-ഇ-ആസാദി എന്നിവയ്ക്ക് പുറമേ പാകിസ്താനിലെ ലഷ്കർ-ഇ-ത്വയ്ബയും അതുമായി ബന്ധമുള്ള 78 വ്യക്തികളും പട്ടികയിൽ ഉണ്ട്. പാകിസ്താനിൽ നിന്നുള്ള 52 സംഘടനകളാണ് പട്ടികയിലുള്ളത്. അതുപോലെ, ബംഗ്ലാദേശിൽ നിന്നുള്ള ആറ് ഇസ്ലാമിക ഭീകര സംഘടനകളും പട്ടികയിലുണ്ട്.
Comments