ഒസ്ലോ: അമ്പും വില്ലും ഉപയോഗിച്ചുളള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവം തീവ്രവാദ പ്രവർത്തിയാണെന്ന് സ്ഥിരീകരിച്ചു. നോർവേയിലെ കോങ്സ്ബെർഗ് നഗരത്തിലാണ് സംഭവം. നോർവെ സെക്യൂരിറ്റി സർവ്വീസ് അധികൃതരാണ് സംഭവം തീവ്രവാദ പ്രവർത്തനമാണെന്ന് വ്യക്തമാക്കിയത്. ആക്രമണം നടത്തിയ 37 കാരനായ ഡാനിഷ് പൗരൻ ഇസ്ലാമിലേക്ക് മതം മാറിയ വ്യക്തിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരെല്ലാം 50 നും 70 നും വയസിന് ഇടയിൽ പ്രായമുള്ളവരാണ്. നാല് സ്ത്രികളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥർ അയാളെ നേരിട്ടെങ്കിലും അവർക്ക് നേരെ നിരവധി അമ്പുകൾ എറിഞ്ഞ് അയാൾ രക്ഷപെടുകയായിരുന്നു. പീന്നിട് അരമണിക്കൂറിന് ശേഷം അയാളെ പിടികൂടി അറസ്റ്റ് ചെയ്തു. നോർവീജിയൻ പോലീസ് സാധാരണയായി തോക്കുകൾ കൈയ്യിൽ കൊണ്ടു നടക്കാറില്ല. പോലീസ് സ്റ്റേഷനുകളിലോ അവരുടെ പട്രോളിംഗ് കാറുകളിലോ ആണ് ആയുധങ്ങൾ സൂക്ഷിക്കുന്നത്.
കോങ്സ്ബെർഗിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു സൂപ്പർമാർക്കറ്റിനുളളിലായിരുന്നു ഇയാൾ ആദ്യ ആക്രമണം നടത്തിയത്. ഈ സമയത്ത് കടയിൽ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റൊരാൾക്കും പരിക്കേറ്റു. 2011 ജൂലൈയിൽ 77 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം നോർവ്വെ നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രമണം
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇയാൾ മറ്റ് ആയുധങ്ങൾ ഉപയോഗിച്ചിട്ട് ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംശയാസ്പദമായ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. സംഭവസ്ഥലം പരിശോധിക്കാനും തെളിവുകൾ ശേഖരിക്കാനും എല്ലാവരും വീടിന് ഉളളിൽ തന്നെ തുടരണമെന്നും ഉത്തരവിട്ടു. സ്നിഫർ ഡോഗുകളുടെ സഹായത്തോടെ പോലീസ് ചുറ്റുമുള്ള പൂന്തോട്ടങ്ങളിലും ഗാരേജുകളിലും അന്വേഷണം പുരോഗമിക്കുന്നതായി അറിയിച്ചു.
Comments