തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ജലനിരപ്പ് ഉയർന്ന് പലയിടങ്ങളും ഒറ്റപ്പെട്ടു. മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കും. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായി സഹകരണ -രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
അതേസമയം ശക്തമായി മഴതുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടി. ചേലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി. 13 പേരെ കാണാതായതായി റിപ്പോർട്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.
ഇരാട്ടുപേട്ട-മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകും.കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ- താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാകലക്ടർ അറിയിച്ചു.
Comments