കൊച്ചി ; സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങേണ്ട സമയമായെന്ന് ഹൈക്കോടതി. ബിവറേജസ് കോര്‍പ്പറേഷന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സർക്കാരിനെ വീണ്ടും വിമർശിച്ചുള്ള ഹൈക്കോടതിയുടെ പരാമർശം .
പരിഷ്കാരങ്ങൾ ഒരു കാലിലെ മന്തെടുത്ത് അടുത്ത കാലിൽ വച്ചതുപോലെ ആകരുത് . നയപരമായ മാറ്റം ആവശ്യമാണ്. മറ്റു കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ആക്കിക്കൂടേയെന്നും കോടതി ചോദിച്ചു.മദ്യശാലകൾ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്ന പരാതി ഉയർന്നപ്പോഴായിരുന്നു കോടതിയുടെ പരാമർശം. ആരും വീടിനു മുന്നിൽ മദ്യശാലകൾ തുടങ്ങുന്നത് ആഗ്രഹിക്കുന്നില്ല.
മദ്യശാലകൾക്കു മുന്നിൽ ആളുകൾക്കു ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുത് . സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, കോടതി നിർദേശങ്ങളെ തുടർന്ന് ഇതുവരെ 10 മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്നു സർക്കാർ കോടതിയിൽ അറിയിച്ചു. 33 കൗണ്ടറുകൾ ഇതിനകം പരിഷ്കരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
Comments