ഡെറാഡൂൺ: 2 ലക്ഷത്തിലധികം തീർത്ഥാടകർ ചാർധാം യാത്രയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയതായി ഉത്തരാഖണ്ഡ് ദേവസ്ഥാനം ബോർഡ്. ഉത്തരാഖണ്ഡ് ചാർധാം ദേവസ്ഥാനം മാനേജ്മെന്റ് ബോർഡ് അംഗം ഡോ. ഹരീഷ് ഗൗറാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ അഞ്ചിന് ഗംഗോത്രി ധാമിന്റെ ക്ഷേത്ര കവാടം അടയ്ക്കും. കേദാർനാഥ് , യമുനോത്രി ധാം എന്നിവയുടെ പ്രവേശന കവാടം നവംബർ ആറിനും ബദരീനാഥ് ധാമിന്റെ കവാടം നവംബർ 20 ന് അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്മഹേശ്വർ മേള നവംബർ 25 ന് നടക്കും.
സെപ്തംബർ 16 നായിരുന്നു ചാർധം യാത്രയ്ക്കുളള വിലക്ക് നീക്കി മാനദണ്ഡങ്ങൾ പാലിച്ച് തീർത്ഥാടനത്തിന് അനുമതി നൽകിയത്. നൈനിറ്റാൾ ഹൈക്കോടതിയാണ് വിലക്ക് നിക്കി യാത്രയ്ക്ക് ഉത്തരവിട്ടത്. രണ്ട് ഡോസ് വാക്സി്ൻ സ്വികരിച്ചവർക്കായിരുന്നു യാത്രയ്ക്ക് അനുമതി. സെപ്തംബർ 18 നായിരുന്നു ചാർധാം യാത്ര ആരംഭിച്ചത്. കൊറോണ വ്യാപനത്തെ തുടർന്ന് ദീർഘകാലമായി നിർത്തിവച്ച ഉത്തരാഖണ്ഡിലെ ചാർധാം യാത്ര ഒരു വർഷത്തിന് ശേഷമാണ് ആരംഭിച്ചത്. എല്ലാ വർഷവും രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ചാർധാം യാത്രയിൽ പങ്കെടുക്കുന്നത്.
Comments