ലണ്ടൻ: കൊറോണ വ്യാപന സാഹചര്യത്തിൽ മാറ്റി വച്ച ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം അടുത്ത വർഷം. ജൂലൈ ഒന്നിനാണ് മത്സരം നടക്കുക. ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. മത്സരം എഡ്ജ്ബാസ്റ്റണ്ലാണ് നടക്കുന്നത്.
ഈ വർഷം ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായിരുന്നു ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1നാണ് മുന്നിട്ട് നിന്നത്. ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ള പരിശീലക സംഘത്തിലെ അംഗങ്ങൾക്ക് കൊറോണ
ബാധിച്ച സാഹചര്യത്തിൽ മത്സരം നടത്തുന്നതിൽ ഇന്ത്യൻ ടീം വിമുഖത കാട്ടിയിരുന്നു. ഇതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. എന്നാൽ മത്സരം റദ്ദാക്കാൻ ഇരു ക്രിക്കറ്റ് ബോർഡുകൾക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ്് മത്സരം അടുത്ത വർഷം നടത്താൻ തീരുമാനമായത്.
പുതിയ ഷെഡ്യൂൾ പ്രകാരം ടെസ്റ്റ്ിന് ശേഷം ഇംഗ്ലണ്ടുമായി മൂന്ന് ട്വിന്റി -20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ഇന്ത്യ കളിക്കും. ജൂലൈ 17 നാണ് ഇംഗ്ലണ്ട് പര്യടനം പൂർത്തിയാകുക. പുതുക്കിയ ഷെഡ്യൂൾ സംബന്ധിച്ച് ബിസിസിഐയുമായി ധാരണയിലെത്തിയിട്ടുണ്ട്.
Comments