കാസർകോട് : ഭർത്താവിനെ കൊന്ന് കെട്ടിതൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ. കാസർകോട് കാന്താപുരത്താണ് ഭർത്താവിനെ കൊന്നകേസിൽ യുവതിയും സുഹൃത്തുക്കളുമടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയതത്.മമത , സുഹൃത്തുക്കളായ ദിനകർ,കുമാർ പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്.
കുന്താപുരത്ത് അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെ് (36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാനസിക പ്രശ്നത്തെ തുടർന്ന് നാഗരാജ് തൂങ്ങിമരിച്ചെന്നാണ് യുവതി പോലീസിൽ മൊഴി നൽകിയത്. എന്നാൽ സംശയം തോന്നിയ പോലീസ് അന്വേഷണം നടത്തി. ഇതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കർണാടക സ്വദേശിയായ നാഗരാജ് 10 വർഷം മുമ്പാണ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തിൽ കണ്ട പാടുകളാണ് പോലീസിന് തെളിവായത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതി. ചോദ്യം ചെയ്തതോടെ മമത കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത വെളിപ്പെടുത്തി. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.
Comments