ബാലി: ഇന്തോനേഷ്യയിലെ രാഷ്ട്രപിതാവായി അറിയപ്പെടുന്ന സുകാർണോയുടെ മകൾ ഹിന്ദുധർമ്മത്തിലേക്ക് മാറുന്നു. സുകാർണോയുടെ മകൾ സുക്മാവതി സുകാർണോ പുത്രിയാണ് ഇസ്ലാംമതം വിട്ട് ഹൈന്ദവ ധർമ്മം സ്വീകരിക്കുന്നത്.ഔദ്യോഗികമായി ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഹിന്ദുമതം സ്വീകരിക്കാൻ ഒരുങ്ങുന്നത്.
ഈ മാസം 26ന് ബാലിയിലെ പരമ്പരാഗത ഹൈന്ദവ കേന്ദ്രമായ ബാലേ ഔംഗ് സിംഗ രാജയിലെ ബൂലേലംഗ് റീജൻസിയിലാണ് ഹൈന്ദവ ധർമ്മം സ്വീകരിക്കുന്ന ചടങ്ങ് നടക്കുന്നത്. സുകാർണോയുടെ മൂന്നാമത്തെ മകളാണ് സുക്മാവതി സുകാർണോപുത്രി. മുൻ പ്രസിഡന്റ് മേഘാവതി സുകാർണോപുത്രിയുടെ ഇളയ സഹോദരിയാണ് സുക്മാവതി.
സുക്മാവതിക്കെതിരെ ഇസ്ലാമിക മതമൗലികവാദികൾ പലതവണ ഭീഷണി മുഴക്കുകയും കേസ് നൽകുകയും ചെയ്തിട്ടുണ്ട്. 2018ൽ ഇസ്ലാമിനെ അവഹേളിക്കുന്ന തരത്തിൽ കവിത എഴുതിയെന്ന പേരിലാണ് കേസ് നൽകിയത്. ഇസ്ലാമിക രാജ്യമാണെങ്കിലും സാംസ്കാരി കമായി ഹൈന്ദവപാരമ്പ്യര്യത്തെ മുറുകെപിടിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്തോനേഷ്യ മറ്റ് ഇസ്ലാമിക ലോകത്ത് നിന്നും വേറിട്ടുനിൽക്കുന്ന രാജ്യമാണ്.
Comments