കാബൂൾ: റോഡരികിലെ താലിബാൻ വാഹനത്തെ ലക്ഷ്യമാക്കിയുളള ബോംബാക്രമണത്തിൽ അഫ്ഗാനിസ്ഥാനിലെ രണ്ട് പേർ കൊല്ലപ്പെട്ടു. മരിച്ചതിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് താലിബാൻ അധികൃതർ അറിയിച്ചത്. ബാക്കി നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.രണ്ടു ബോംബുകളായിരുന്നു വാഹനത്തെ ലക്ഷ്യമാക്കി എറിഞ്ഞത്. എന്നാൽ താലിബാൻ സംഘത്തിലെ ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി ഇസ്മത്തുള്ള മുബാരിസ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.എന്നാൽ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകൾ സജീവമാണ്. അവിടെ താലിബാനെ ലക്ഷ്യമിട്ട് അവർ നിരന്തരം ആക്രമണം നടത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും പരിക്കേറ്റ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു. മാധ്യമങ്ങളെ അറിയിക്കാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഉദ്യോഗസ്ഥൻ സംസാരിച്ചത്.
കാബൂളിന്റെ വടക്ക്, തെക്ക് തലസ്ഥാനങ്ങളിൽ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിൽ തെക്കൻ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിൽ 47 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയ ശേഷം ഇത്തരത്തിൽ മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്.
Comments