ഇസ്ലാമാബാദ് : നബിദിന ഘോഷയാത്രയിൽ പെൺകുട്ടിയെ ഹൂറിയായി അവതരിപ്പിച്ചതിനെതിരെ പാകിസ്താനിൽ പ്രതിഷേധം . മുൾട്ടാനിലെ ഈദ് മിലാദ്-ഉൻ-നബി ഘോഷയാത്രയിലാണ് പെൺകുട്ടിയെ ഹൂറി ആയി അവതരിപ്പിച്ചത് . ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇസ്ലാമിക വിശ്വാസമനുസരിച്ച്, ഹൂറികൾ എന്നാൽ സ്വർഗ്ഗത്തിലെ കന്യകമാരാണ് . വിശ്വസ്തരായ മുസ്ലീങ്ങളെ അവരുടെ മരണ ശേഷം ഹൂറികൾ അനുഗമിക്കും എന്നാണ് വിശ്വാസം .
എന്നാൽ പാകിസ്താനിൽ പ്രദർശിപ്പിച്ച ഈ നിശ്ചല ദൃശ്യങ്ങൾ ഏറെ വിവാദങ്ങൾക്കാണ് കാരണമായത് . പഞ്ചാബ് നിയമസഭയിലെ അംഗം സിമാബിയ താഹിർ ഘോഷയാത്രയിൽ പെൺകുട്ടിയെ ഹൂറിയായി പ്രദർശിപ്പിച്ചതിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസും നൽകി .
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ നടപടിയെടുക്കാൻ മുസ്ലിം പണ്ഡിതന്മാരോടും പലരും ആവശ്യപ്പെടുന്നുണ്ട് . ഇസ്ലാം പെൺകുട്ടി പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ ഹൂറി ആയി വേഷമിട്ടതിനെയും ചിലർ വിമർശിക്കുന്നുണ്ട്.
Comments