പത്തനംതിട്ട: കിഴക്കൻ വനമേഖലയിൽ തീവ്രമഴ.2 മണിക്കൂറിനുളളിൽ ് 7 സെ.മീ മഴയാണ് പെയ്തിറങ്ങിയത്.സീതത്തോട് മഴമാപിനിയിൽ 69.5 മില്ലിമീറ്റർ മഴയും കോന്നിയിൽ 129.5 മില്ലിമീറ്ററും മഴയുമാണ് പെയ്തിറങ്ങിയതെന്ന് രേഖപ്പെടുത്തി. സീതത്തോട് മേഖലയിൽ ഉച്ച മുതൽ കനത്ത മഴയായിരുന്നു.
അങ്ങമൂഴി വനമേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായി.കനത്ത മഴ പെയ്താണ് ഉരുൾപൊട്ടലിനു കാരണമായത്. കോട്ടമൺപാറ പാലത്തിലൂടെ വെളളം കുത്തിയൊലിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞത്. കോട്ടമൺപാറയിൽ ഒരു കാർ ഒലിച്ചുപോയി. ലക്ഷ്മീഭവനിൽ സഞ്ജയന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്.പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 26ന് മഴയുടെ ശക്തി വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടിനാണു സാധ്യതയെന്നും മുന്നറിയിപ്പ് നൽകി.
Comments