ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ നിന്ന് ബ്രിട്ടനിലേക്ക് നൂറിലധികം പേരെ ബ്രിട്ടീഷ് സൈന്യം തിരികെ എത്തിച്ചു. 102 പേരെയാണ് തിരികെ എത്തിച്ചത്. ബ്രീട്ടിഷ് വ്യോമസേനയാണ് ഇവരെ തിരികെ എത്തിക്കാനുളള നടപടികൾ സ്വീകരിച്ചത്.
കാബൂളിൽ നിന്നുളള അടിയന്തര ഒഴിപ്പിക്കലിന് ശേഷം ദൗത്യം പുനരാരംഭിക്കുന്നത് ഇത് ആദ്യമാണ്.
ഇതിന് ശേഷം അഫ്ഗാനിൽ നിന്നുളളവരെ തിരികെയെത്തിക്കാൻ ആദ്യമായിട്ടാണ് സൈനിക വിമാനങ്ങൾ നിയോഗിക്കുന്നതെന്നും വ്യോമസേന വ്യക്തമാക്കി. ഓപ്പറേഷൻ പിറ്റിംഗ് എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 15 നാണ് കാബൂൾ പിടിച്ചടക്കി അഫ്ഗാൻ ഭരണം പിടിച്ചതായി താലിബാൻ പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് യുഎസും ബ്രിട്ടനും അടക്കമുളള രാജ്യങ്ങൾ സ്വന്തം പൗരൻമാരെ അടിയന്തരമായി അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചത്. ഓഗസ്റ്റ് അവസാനത്തോടെയാണ് അഫ്ഗാനിസ്ഥാനിൽനിന്നുള്ള യുഎസ് സൈന്യത്തിന്റെ പിൻവാങ്ങൽ പൂർത്തിയായത്. ഏകദേശം ഇരുപത് വർഷത്തെ അമേരിക്കൻ സൈനിക സാന്നിധ്യമാണ് അഫ്ഗാനിസ്ഥാനിൽ അവസാനിച്ചത്.
Comments