ന്യൂഡൽഹി : കോൺഗ്രസ് ഭരണകാലത്ത് ജമ്മുകശ്മീർ കല്ലേറുകാരുടെ കയ്യിലായിരുന്നുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ഈ സമയങ്ങളിൽ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവന്നതെന്നും തരുൺ ചുഗ് പറഞ്ഞു.
ഗുലാം നബി ആസാദ് കോൺഗ്രസിന്റെ വളരെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് അവിടെ ക്രമസമാധാന നില എന്തായിരുന്നുവെന്ന് മാദ്ധ്യമങ്ങളിലെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് ആഭ്യന്തര സുരക്ഷ കല്ലെറിയുന്നവരുടെ കൈകളിലായിരുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
എന്നാൽ ഇന്ന്, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം സമാധാനം ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു പുതിയ വികസന യുഗം തന്നെ കശ്മീരിൽ ആരംഭിച്ചിരിക്കുന്നുവെന്നും തരുൺ ചുഗ് വ്യക്തമാക്കി. കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിന് മുൻപ് കശ്മീർ ഏറ്റവും മികച്ച സംസ്ഥാനമായിരുന്നുവെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ഈ അവകാശ വാദത്തിന് തൊട്ടുപിന്നാലെയാണ് ചൗവിന്റെ പരാമർശം .
Comments