ലക്നൗ : ഹിന്ദു പേരുകളിൽ ബംഗ്ലാദേശ്, മ്യാൻമർ പൗരന്മാർക്ക് വ്യാജരേഖയുണ്ടാക്കി വിദേശത്തേയ്ക്ക് അയയ്ക്കാൻ ശ്രമിച്ച നാലു റോഹിംഗ്യക്കാർ അറസ്റ്റിൽ . പശ്ചിമ ബംഗാൾ സ്വദേശി മിഥുൻ മണ്ഡല് , ഷോൺ അഹമ്മദ് , മോമിനൂർ ഇസ്ലാം , മെഹന്ദി ഹസൻ എന്നിവരെയാണ് യുപി എടിഎസ് അറസ്റ്റ് ചെയ്തത്.
വാരണാസിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത് . യഥാർത്ഥ പേരുകൾ മറച്ച് വച്ച് ഹിന്ദു പേരുകളിൽ വ്യാജരേഖകൾ ഉണ്ടാക്കുകയായിരുന്നു സംഘം ചെയ്തിരുന്നത് .
മതം മാറി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ . ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി കരുതിയിരുന്ന പാസ്പോർട്ടും ഇവരിൽ നിന്ന് ലഭിച്ചിരുന്നു. മാത്രമല്ല 12 ബാങ്ക് അക്കൗണ്ടുകൾ ഇവർക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ നാലുപേരിൽ നിന്ന് 5 മൊബൈലുകൾ, 3 ഇന്ത്യൻ പാസ്പോർട്ടുകൾ, 4 ആധാർ കാർഡുകൾ, 12 എടിഎമ്മുകൾ, 1 പാൻ കാർഡ്, 1 ഡൽഹി മെട്രോ കാർഡ്, 3 വോട്ടർ ഐഡി കാർഡുകൾ എന്നിവയും കണ്ടെടുത്തു.
Comments