തിരുവനന്തപുരം: മുല്ലപ്പെരിയറിൽ ജലനിരപ്പ് വർദ്ധിച്ചു. 138.05 അടിയായി. അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതാണ് ജലനിരപ്പ് വർദ്ധിക്കാൻ കാരണമായത്.
സെക്കൻഡിൽ 5,800 ഘനയടിവെള്ളമാണ് ഡാമിലേയ്‌ക്ക് ഒഴുകിയെത്തുന്നത്.ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഡാം നാളെ തുറക്കും. നാളെ രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്.
ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.ഡാം തുറക്കുന്നതിന്റെ മുന്നോടിയായി മന്ത്രി ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും.
അതേസമയം മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേൾക്കും. അണക്കെട്ടിന്റെ ജലനിരപ്പ് പരിധിയിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ കേരളം ഇന്ന് മറുപടി സമർപ്പിക്കും.
Comments