അഹമ്മദാബാദ് : അഹമ്മദാബാദിൽ പ്രവർത്തിച്ചിരുന്ന അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ഗുജറാത്ത് ഭീകരവിരുദ്ധ സേന കണ്ടെത്തി. എക്സ്ചേഞ്ച് നടത്തിവരുന്ന ഒരാൾ ഭീകര വിരുദ്ധ സേനയുടെ പിടിയിലായി. ഷാദിദ് സയാദ് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 139 സിം കാർഡുകൾ, സിഎം ബോക്സുകൾ,ലാൻ സിച്ചുകൾ,ലാപ്ടോപ്പ്, റൂട്ടറുകൾ എന്നിവ കണ്ടെത്തി.
ജുഹാപുര മേഖലയിലെ സക്കിബ് അപ്പാർട്ട്മെന്റിൽ എടിഎസ് സംഘം നടത്തിയ റെയ്ഡിലാണ് അനധികൃത എക്ചേഞ്ച് കണ്ടെത്തിയത്.
ഗുജറാത്ത് ഭീകരവിരുദ്ധ സേന കണ്ടെത്തിയ ടെലിഫോൺ എക്ചേഞ്ചുമായി മലയാളിക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ട്. മലയാളിയായ നബീബ് പി.പി യുടെ സഹായം പ്രതിക്ക് ലഭിച്ചിരുന്നതായാണ് വിവരം. നജീബിനെ കൂടാതെ പൂനൈ സ്വദേശി അമിത്, ഗോവ സ്വദേശി സൊഹൈൽ എന്നിവരുടെ സഹായവും അഹമ്മദാബാദിലെ അനധികൃത എക്സ്ചേഞ്ചിന് ലഭിച്ചിരുന്നതായി ഭീകരവിരുദ്ധ സേന വ്യക്തമാക്കി.
മലയാളിയായ നജീബിന്റെ സഹായത്തോടെ ഒരു വർഷം മുൻപാണ് പ്രതി വിഒപി അടിസ്ഥാനമാക്കിയുള്ള ടെലിഫോൺ എക്സ്ചേഞ്ച് ആരംഭിച്ചത്.ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്താരാഷ്ട്ര കോളുകളെ സാധാരണ വോയിസ് കോളാക്കി മാറ്റുകയായിരുന്നു പ്രതി.
അതേസമയം നജീബിന്റെ ഫഌറ്റിൽ ഭീകരവിരുദ്ധസേനയുടെയും മുംബൈ പോലീസിന്റെയും നേതൃത്വത്തിൽ പരിശോധനന നടത്തി. നജീബ് മുംബൈയിലെ മീരാ റോഡ് ഏരിയയിൽ മറ്റൊരു എക്സ്ചേഞ്ച് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
Comments