കോട്ടയം : ഉരുൾപൊട്ടലിൽ ക്ഷേത്രത്തിൽ അടിഞ്ഞ് കൂടിയത് 6 ടൺ മണ്ണും , ചെളിയും . കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിലാണ് എസ്എന്‍ഡിപി വെംബിളി ശാഖ ശ്രീമഹാമായ ദേവി ക്ഷേത്രത്തിന്റെ പരിസരത്തും ചുറ്റമ്പലത്തിലുമാണ് മണ്ണും ചെളിയും നിറഞ്ഞത്.
പൂജാരിമാർക്കും , അധികൃതർക്കും , ഭക്തർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനാകാത്ത അവസ്ഥയായിരുന്നു . നാലടിയോളം മണ്ണ് നിറഞ്ഞ അവസ്ഥയായിരുന്നു ശ്രീകോവിലിന് ചുറ്റും . തുടർന്നാണ് സഹായവുമായി സേവാഭാരതി പ്രവർത്തകർ എത്തിയത് . 100 പേരുടെ പ്രയ്ത്നത്തിനൊടുവിൽ ക്ഷേത്രം പഴയ നിലയിലേക്ക് മാറ്റിയെടുത്തു . ക്ഷേത്രത്തിനോട് ചേർന്നുള്ള കിണറും ചെളി നിറഞ്ഞ അവസ്ഥയിലാണ് . അതും ശുദ്ധീകരിക്കുമെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു.
ശ്രീകോവിലിന് സമീപത്ത് നാലടിയോളം മണല്‍ നിറഞ്ഞതോടെ ക്ഷേത്രം തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഭക്തരും ക്ഷേത്രഭാരവാഹികളും വിഷമത്തിലായ ഘട്ടത്തിലാണ് സേവാഭാരതിയുടെ സഹായമെത്തിയത്. ഇതേത്തുടര്‍ന്ന് നൂറ് സേവാഭാരതി പ്രവര്‍ത്തകര്‍ രണ്ട് ദിവസം നടത്തിയ പ്രയത്നത്തിനൊടുവിലാണ് ക്ഷേത്രം കഴുകി വൃത്തിയാക്കിയത്. ക്ഷേത്രത്തിന്റെ കിണര്‍ മൂടിയ അവസ്ഥയിലാണ്. അടുത്ത ദിവസം സേവാഭാരതി പ്രവര്‍ത്തകര്‍ കിണറും വൃത്തിയാക്കും.
Comments