കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്നു. എരുമേലി കണമല ഏഞ്ചൽ വാലിയിൽ ഉരുൾ പൊട്ടൽ. മൂന്ന് വീടുകളിൽ വെള്ളം കയറി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രദേശത്ത് നിലവിൽ അപകടാവസ്ഥയില്ല. സിപിഎമ്മിന്റെ സമ്മേളനം നടന്ന സ്ഥലത്താണ് ഉരുൾ പൊട്ടിയത്. സമീപത്തെ ചില സ്ഥാപനങ്ങളിലും വെള്ളം കയറിയതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് എൻഡിആർഎഫിന്റെ സംഘത്തെ പ്രദേശത്തേയ്ക്ക് അയച്ചു.
ഉരുൾ പൊട്ടലിനെ തുടർന്ന് സമീപത്തെ കൈത്തോടുകളിൽ വെള്ളം നിറഞ്ഞു. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതവും തടസപ്പെട്ടു. ശബരിമല വന മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഏഞ്ചൽ വാലി. മാത്രമല്ല ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണിത്. ഇതിനെ തുടർന്ന് പ്രദേശത്തു നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഉച്ചതിരിഞ്ഞ് ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments