ഇസ്ലാമാബാദ്: മതമൗലികവാദം പാകിസ്താനിൽ ഏറ്റവും രൂക്ഷമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു. ഭീകരരെ പിന്തുണയ്ക്കുന്ന ഇമ്രാൻഖാൻ ഭരണകൂടം ഒറ്റയടിക്ക് 800 മതമൗലക വാദികളെയാണ് ജയിലിൽ നിന്നും മോചിപ്പിച്ചത്.
റോഡുകൾ ഉപരോധിച്ചും ബന്ദുനടത്തിയും നിരോധിക്കപ്പെട്ട സംഘനടകൾ നടത്തിയ സമരങ്ങൾക്കൊടുവിലാണ് ഇമ്രാൻഖാൻ കൊടുംകുറ്റവാളികളടക്കമുള്ളവരെ പുറത്തുവിട്ടത്. പാക് ഭരണകൂടത്തിന്റെ മതമൗലികവാദ നടപടികൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.
സാധാരണ നിലയിൽ ജനകീയ പ്രക്ഷോഭം നടത്തിയവരെയാണ് ജയിലിൽ അടച്ചതെന്നും. അവരുടെ വിവരങ്ങൾ ശേഖരിക്കുകയും കുഴപ്പക്കാരല്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് വിട്ടയച്ചതെന്നുമാണ് പാക് ഭരണകൂടം വാദിക്കുന്നത്.
പാകിസ്താനിൽ നിരോധിക്കപ്പെട്ട സംഘടനയായ തഹ്രീക് ഈ ലാബ്ബിക് പാകിസ്താന്റെ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. 1800 പേരെ പിടികൂടിയെന്നും അതിൽ 860പേരെ മാത്രമാണ് വിട്ടയച്ചതെന്നുമാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.
Comments