തൃശൂർ: തൃശൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റെ പൊതിച്ചോർ പദ്ധതിയ്ക്ക് എംപിയും നടനുമായ സുരേഷ് ഗോപിയുടെ അഭിനന്ദനം. കൊരട്ടി പോലീസ് പാഥേയം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞാണ് സുരേഷ് ഗോപി അവിടെ എത്തിയത്. പരിപാടിയുടെ ആസൂത്രകനായ സിഐയ്ക്കായി സുരേഷ് ഗോപി പൊന്നാട കൈമാറുകയും ചെയ്തു.
പോലീസ് ഒരുക്കിയ ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വെയ്ക്കാം. വിശക്കുന്നവർക്ക് സൗജന്യമായി തന്നെ പൊതിച്ചോറുകൾ കൊണ്ടുപോവുകയും ചെയ്യാം. പോലീസിന്റെ ഷെൽഫിൽ സുരേഷ് ഗോപി ഭക്ഷണപ്പൊതി വെയ്ക്കുകയും ചെയ്തു. പിന്നാലെ അദ്ദേഹം സിഐയെ തിരക്കുകയും അഭിനന്ദിക്കുകയുമായിരുന്നു. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താൻ നൽകാമെന്ന് വാഗാദനം നൽകിയ ശേഷമാണ് സുരേഷ് ഗോപി അവിടെ നിന്നും യാത്ര പറഞ്ഞത്.
സിഐ സ്റ്റേഷനിൽ യോഗത്തിലാണെന്ന് എസ്ഐ എംവി തോമസ് പറഞ്ഞു. അപ്രതീക്ഷിത സന്ദർശനമായതിനാലാണ് എസ്എച്ച്ഒ കൂടിയായ അരുൺ ഇവിടെ എത്താതിരുന്നത്. ഇതോടെ സിഐയ്ക്കായി കരുതിയ പൊന്നാട എസ്ഐയുടെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നു. ‘ഇതിന്റെ എല്ലാം ആൾ അദ്ദേഹമല്ലേ… അദ്ദേഹത്തിനുള്ളതാണിത്’ എന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി പൊന്നാട നൽകിയത്.
Comments