ലക്നൗ : ഡോ. കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് യോഗി സർക്കാർ . 2017 ഓഗസ്റ്റിൽ ബിആർഡി ഹോസ്പിറ്റലിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 60 ലധികം കുട്ടികൾ മരണപ്പെട്ടിരുന്നു . ഇതുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന .
ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതൽ കഫീൽ ഖാൻ സസ്പെൻഷനിലാണ്. സസ്പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർവ്വീസിൽ നിന്ന് പുറത്തായത് . സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും കഫീൽഖാനെതിരെ സംസ്ഥാന സർക്കാർ കേസെടുത്തിരുന്നു .
ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെയാണ് കഫീല്‍ ഖാന്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഫീല്‍ ഖാനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. നേരത്തെ ഗോരഖ്പൂര്‍ ജില്ലയിലെ 1543 പേരുടെ ക്രിമിനല്‍ പട്ടികയില്‍ കഫീല്‍ ഖാനെയും ഉൾപ്പെടുത്തിയിരുന്നു .
Comments