കാഞ്ഞങ്ങാട്: വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതായി പരാതി. കാസർകോട് ഗവ.കോളേജിലെ പ്രിൻസിപ്പൽ ഡോ എം രമയ്ക്കെതിരെയാണ് പരാതി.
ബിരുദ വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് മൂന്ന് തവണ കാൽ പിടിപ്പിച്ചുവെന്നാണ് പരാതി.കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാനാണ് കാലു പിടിപ്പിച്ചതെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.
വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും വിദ്യാർത്ഥിയെ വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തതിന് ശേഷം കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാൽ പിടിക്കെണമെന്ന ഉപാധി വെച്ചെന്നാണ് പരാതി.
ഇത് സംബന്ധിച്ച് വിദ്യാർത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൈമാറി.
അതേ സമയം വിദ്യാർത്ഥിനി സ്വമേധയാ കാൽ പിടിച്ചതാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ എം രമ വ്യക്തമാക്കി. പോലീസ് ഇടപെട്ട് കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതിന് വിദ്യാർത്ഥിയെക്കൊണ്ട് പിഴയടിപ്പിച്ചു. അതിന് ശേഷം വിദ്യാർത്ഥി സ്വമേധയാ വന്ന് ക്രിമിനൽ കേസ് എടുത്താൽ ജീവിതം ബുദ്ധിമുട്ടിലാവും സഹായിക്കണമെന്നും പറഞ്ഞ് കുനിഞ്ഞ് നിന്ന് മാപ്പ് പറഞ്ഞു എന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. അത് തന്ത്രമായിരുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മാപ്പ് പറയുന്നിന്റേതെന്ന പേരിൽ ഇപ്പോൾ വ്യാജ ഫോട്ടോയും ഇവർ പ്രചരിപ്പിക്കുന്നുവെന്ന് പ്രിൻസിപ്പൽ ആരോപിച്ചു. താൻ വിദ്യാർത്ഥിയോട് കാൽ പിടിച്ച് മാപ്പു പറയാൻ പറഞ്ഞുവെന്നും നിർബന്ധിപ്പിച്ചുവെന്നും പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
Comments