കൊച്ചി : ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിൽ നിന്നും റിപ്പോർട്ട് തേടി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്. ജെ. ആര് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി . വിഷയത്തില്‍ നാളെ നിലപാട് അറിയിയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടും നല്‍കണം
.ശബരിമലയിൽ അപ്പം-അരവണ പ്രസാദ നിർമ്മാണത്തിനാണ് ഹലാൽ ശർക്കര ഉപയോഗിച്ചത്. പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യമായ ശർക്കര ഗോഡൗണിൽ നിന്നും തിരിച്ചെടുത്തപ്പോഴാണ് ചാക്കിൽ ഹലാൽ എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് കണ്ടത്. കഴിഞ്ഞ ദേവസ്വം ഭരണസമിതിയാണ് ശർക്കരപ്പൊടിയ്ക്ക് കരാർ നൽകിയത്. അതിന്റെ കാലാവധി തീരുകയും ചെയ്തു.
എന്നാൽ അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ഏതാനും ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് ഹലാൽ മുദ്രയുണ്ടായിരുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത് . അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡ് വാക്കാല്‍ കോടതിയെ അറിയിച്ചു.
മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന കീഴ് വഴക്കമാണ് ദേവസ്വം ബോര്‍ഡ് ലംഘിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണ്.
ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്ത് നശിപ്പിക്കുകയാണ് വേണ്ടത്. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ ശർക്കര നശിപ്പിക്കണമെന്ന നിയമമുണ്ടായിട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് അത് ചെയ്തില്ല. ശർക്കരയുടെ ടെൻഡർ വ്യവസ്ഥകളിൽ ലംഘനങ്ങൾ വരുത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
Comments