കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ കെയർ ഫൗണ്ടേഷനിലെ സൈക്കോളജിസ്റ്റ് ടി.പി ജവാദിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. കോഴിക്കോട് സ്വദേശിയായ ഷാദിയയാണ് കൗൺസിലിങ്ങിന് മറവിൽ പ്രവർത്തിക്കുന്ന ജവാദിന്റെ ലൈംഗിക ചൂഷണങ്ങൾ പുറത്തുകൊണ്ടുവന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും ഷാദിയ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
കൗൺസിലിംഗിന് എത്തുന്ന യുവതികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. പല സുഹൃത്തുക്കളും ജവാദിനെതിരെ തന്നോട് വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചത്. മാനസിക സമ്മർദ്ദത്തിലായ തന്റെ സുഹൃത്ത് ജവാദിനോട് സഹായം ചോദിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹം വളരെ മോശമായ രീതിയിലാണ് യുവതിയോട് പെരുമാറിയതെന്ന് ഷാദിയ പറയുന്നു.
ലൈംഗിക ചുവയോട് കൂടിയുള്ള സംസാരമായിരുന്നു അയാൾ നടത്തിയത്. സംഭവം തളർന്നു നിൽക്കുന്ന ആ പെൺകുട്ടിയെ പിന്നെയും മാനസിക സമ്മർദ്ദത്തിലാക്കി. ആത്മഹത്യാ ചിന്തകൾ വരെ ആ കുട്ടിയിലുണ്ടായിയെന്ന് ഷാദിയ ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം പുറത്തു പറയാൻ നിർബന്ധിച്ചപ്പോൾ അയാൾക്ക് വലിയ പിടിപാടുണ്ടെന്നും ഭാവി നശിപ്പിക്കുമെന്നുമാണ് കുട്ടി പറഞ്ഞത്. ഒരുപാട് പേർക്ക് സമാനാനുഭവം ഇയാളുടെ അടുത്തുനിന്നും ഉണ്ടായിട്ടുണ്ട്. പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യണെന്നും ഷാദിയ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
അത്യാവശ്യം പ്രശസ്തനായ സൈക്കോളജിസ്റ്റ് ടിപി ജവാദിനെ(കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ കെയർ ഫൗണ്ടേഷനിലെ സൈക്കോളജിസ്റ്റ്) കുറിച്ചും , അയാൾ നടത്തുന്ന ‘കൗൺസിലിങ്ങിനെ’ പറ്റിയും ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കിൽ പല ട്രോമകളും അനുഭവിക്കുന്നവരെ അയാൾ ഇനിയും ചൂഷണം ചെയ്തുകൊണ്ടേയിരിക്കും…അതുകൊണ്ട് ഇനി എന്ത് തന്നെ സംഭവിച്ചാലും ഈ കാര്യങ്ങൾ ഞാൻ പറയുക തന്നെ ചെയ്യും.
തുടക്കത്തിൽ ഞാൻ വളരെയധികം ബഹുമാനത്തോടെ കണ്ടിരുന്ന ഇദ്ദേഹത്തിന്റെ ചാറ്റിന്റെ സ്ക്രീൻ ഷോർട് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. എന്നെ സംബന്ധിച്ചു അതിന് കൃത്യമായ മറുപടിയും ഞാൻ തിരിച്ചു പറഞ്ഞത് കൊണ്ട് അയാൾ പിന്നെ ആ വഴിയേ വന്നിട്ടില്ല, അത്കൊണ്ട് തന്നെ ഞാനതത്ര കാര്യമാക്കിയതുമില്ല. എന്നാൽ കുറച്ചു ദിവസങ്ങളായി പല സുഹൃത്തുക്കൾക്കും വളരെ മോശമായ രീതിയിലുള്ള അനുഭവങ്ങൾ ഇയാളുടെ അടുത്തുനിന്നും കിട്ടിയിട്ടുണ്ടെന്ന കാര്യം സത്യം പറഞ്ഞാൽ വളരെ വിഷമത്തോടെയാണ് ഞാൻ ഉൾക്കൊണ്ടത്, കാരണം സൈക്കോളജി മേഖലയിൽ പ്രശസ്തനായി നിൽക്കുന്ന, വളരെ പിടിപാടുകളുള്ള, പലരും മാനസികമായി ആശ്രയിക്കേണ്ടുന്ന ഒരു വ്യക്തി ഇങ്ങനെ ചെയ്യുന്നത് ഒരാളെ എങ്ങനെ ബാധിക്കുമെന്നത് ഞാൻ പറയാതെ തന്നെ നിങ്ങൾക്കൂഹിക്കാമല്ലോ…
എന്റെ ഒരു പെൺ സുഹൃത്ത്, വളരെ വിഷമിത്തിലിരിക്കുമ്പോൾ ഇയാളോട് സഹായം ചോദിച്ചിട്ടുണ്ടായിരുന്നു, അയാൾ അതിന് പറഞ്ഞ മറുപടി അങ്ങനെ തോന്നുമ്പോൾ മാസ്റ്റർബേറ്റ് ചെയ്താൽ മതിയെന്നാണ്, തുടർന്ന് ലൈംഗിക ചുവയോട് കൂടിയുള്ള സംസാരമായിരുന്നു അയാൾ നടത്തിയത്, ഇത് മാനസികമായി തളർന്നു നിൽക്കുന്ന ആ പെൺ കുട്ടിയെ പിന്നെയും മാനസിക സമ്മർദ്ദത്തിലാക്കി, ആത്മഹത്യാ ചിന്തകൾ വരെ ആ കുട്ടിയിലുണ്ടായി.
ഇത് വായിക്കുന്ന നിങ്ങളിവിടെ ഓർക്കേണ്ടത് എത്രത്തോളം വികലമായ സ്വഭാവമാണയാളുടേതെന്നാണ്….ആ കുട്ടിയോട് ഇത് പുറത്ത് പറയാൻ പറഞ്ഞപ്പോൾ, അവൾ പറഞ്ഞത്, “അയാൾക്കത്രയും പിടിപാടുണ്ട്, അയാളെന്റെ ഭാവിയെ നശിപ്പിക്കുമെന്നാണ്…”. സമാനമായി പലർക്കും ഇത് പുറത്ത് പറയാൻ പറ്റുന്നില്ല… ഇത് ഒന്നോ രണ്ടോ ആൾക്കാരുടെ അനുഭവം മാത്രമായി നിങ്ങൾ തള്ളിക്കളയരുത്, എനിക്കറിയാവുന്ന ഒരുപാട് പേർക്ക് സമാനാനുഭവം ഇയാളുടെ അടുത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞാനിത്രയും എഴുതിയത് ഒരാൾക്കെങ്കിലും ഇയാളുടെ സ്വഭാവത്തെ പുറത്ത് കാട്ടാനുള്ള ഒരു ധൈര്യം ഇതിലൂടെ ലഭിക്കുമെങ്കിൽ എന്നോർത്താണ്…
Comments