ഹൈദരാബാദ്: മൂന്നുനില കെട്ടിടം തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം.
നിരവധി ആളുകളാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ഇവരിൽ ആറ് പേരെ ഇതു വരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയച്ചു. രക്ഷപ്പെടുത്തിയ ആളുകൾ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടമുണ്ടായതിനെ തുടർന്ന് പോലീസും അഗ്നിശമന സേനയും രംഗത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ശക്തമായി പെയ്യുന്ന മഴ രക്ഷ പ്രവർത്തനം ദുഷ്കരമാക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ആന്ധ്രപ്രദേശിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അനേകം നാശനഷ്ടങ്ങളും ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ഫോണിൽ വിളിച്ച് സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി.
Comments