വാഷിംഗ്ടൺ: ത്രിരാഷ്‌ട്രസഖ്യത്തിന് പസഫിക്കിലെ നാവികസേനാ വ്യൂഹങ്ങളും അവർ വഹിക്കുന്ന ആണവസംവിധാനങ്ങളുടെ വിവരങ്ങളും കൈമാറുന്ന കരാറിൽ അമേരിക്ക ഒപ്പിട്ടു. ജോ ബൈഡനാണ് ആണവായുധ റിപ്പോർട്ടുകൾ സുഹൃദ് രാജ്യങ്ങൾക്ക് കൈമാറുന്ന രേഖകളിൽ ഒപ്പിട്ടത്. നിലവിൽ ക്വാഡ് സഖ്യത്തിന് പുറമേയാണ് ബ്രിട്ടനേയും ഓസ്‌ട്രേലിയ യേയും ചേർത്ത് അമേരിക്ക ത്രിരാഷ്‌ട്ര സഖ്യം രൂപീകരിച്ചത്.
‘ത്രിരാഷ്‌ട്ര സഖ്യം പ്രതിരോധ രംഗത്ത് ഏറെ ഫലപ്രദമാണ്. മൂന്ന് രാജ്യങ്ങളും നാവികസേന-ആണവ സംവിധാനങ്ങളുടെ വിവരങ്ങളാണ് പരസ്പ്പരം കൈമാറുന്നത്. പരസ്പരം ആണവാ യുധകാര്യങ്ങളിൽ സഹകരിക്കുമെന്ന ഉറപ്പാണ് മൂന്ന് രാജ്യങ്ങളും ഒപ്പിടുന്നത്. തുടക്കമെന്ന നിലയിൽ അമേരിക്ക കരാറിൽ ഒപ്പിട്ടിരിക്കുകയാണ്.’ ബൈഡൻ അറിയിച്ചു.
പസഫിക്കിൽ ചൈനയുടെ അധിനിവേശത്തിനെതിരേയും വാണിജ്യരംഗത്ത് ഏഷ്യൻ രാജ്യങ്ങളുമായി പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് ക്വാഡ് സഖ്യം രൂപീകരിച്ചത്. ഇതിന് പിന്നാലെയാണ് ത്രിരാഷ്‌ട്ര സഖ്യരൂപീകരണം. സഖ്യരൂപീകരണത്തിലൂടെ ഓസ്‌ട്രേലിയ ഫ്രാൻസുമായി ഉണ്ടാക്കിയ പ്രതിരോധ കരാറിൽ നിന്നും പിന്മാറിയത് ഏറെ വിവാദമാ ക്കിയിരുന്നു. തുടർന്ന് ഫ്രാൻസിനെ അനുനയിപ്പിക്കുന്നതിൽ അമേരിക്ക വിജയിച്ചതിന് പിന്നാലെയാണ് ആണവായുധ വിവരങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുന്ന കരാർ ഒപ്പിട്ടത്.
Comments