തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. 28കാരനായ ആറ്റിങ്ങൽ സ്വദേശി അരുൺ ദേവിനാണ് മർദ്ദനമേറ്റത്.
ആശുപത്രിയുടെ സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസി വഴി വന്ന ജീവനക്കാരാണ് വിഷ്ണുവും രതീഷും. പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തുകൂടി ഉള്ളിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോഴായിരുന്നു അരുണിന് മർദ്ദനമേൽക്കുന്നത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ യുവാവിനെ അവിടെ എത്തി സെക്യൂരിറ്റിക്കാർ മർദ്ദിക്കുകയും ചികിത്സ നിഷേധിക്കാൻ ശ്രമിക്കുകയും ചെയ്തു.
വീട്ടിൽ നിന്നും മുത്തശ്ശിയ്ക്ക് കൊടുത്തയച്ച കഞ്ഞി വാങ്ങാൻ മുകളിലത്തെ നിലയിൽ നിന്നും താഴെയെത്തി മടങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്. ഗേറ്റിൽ തടഞ്ഞു നിർത്തുകയും കൂട്ടം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. ഇതിനുമുൻപും സെക്യൂരിറ്റി ജീവനക്കാരുടെ ഭാഗത്ത് നിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Comments