മലപ്പുറം : മലപ്പുറത്ത് കടുവ ആക്രമണത്തിൽ നിന്നും വിവിധ ഭാഷാ തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മലയോര മേഖലയായ കരുവാരക്കുണ്ടിനടുത്താണ് കടുവ ആക്രമണം ഉണ്ടായത്. ഝാർഖണ്ഡ് സ്വദേശിനി പുഷ്പലതക്ക് പരിക്കേറ്റു.
കരുവാരക്കുണ്ട് പാന്ദ്രയിലെ എസ്റ്റേറ്റിൽ കാടുവെട്ടുന്ന ജോലി ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പുഷ്പലത (21), ഭർത്താവ് കരൺ പ്രകാശ് (25), കരുവാരകുണ്ട് സ്വദേശിയായ അരുൺ (35) എന്നിവർക്കുനേരെയാണ് കടുവ ചാടിയത്. സോളാർ വേലി ഉണ്ടായതിനാലാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് കുടുംബം പറയുന്നു. ഓടുന്നതിനിടെ വീണ് കാലിന് പരിക്കേറ്റ പുഷ്പലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുവാരക്കുണ്ട് വനാതിർത്തിയിൽ കഴിഞ്ഞ രണ്ട് മാസമായി കടുവ ഭീതിയിലാണ് ജനങ്ങൾ. നിരവധി വളർത്തു മൃഗങ്ങളെയും കടുവ ആക്രമിച്ചിരുന്നു. മേഖലയിൽ നിരവധി കെണി വെച്ചെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.
Comments