താനെ : അനധികൃതമായി ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശികൾ അറസ്റ്റിൽ . മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി തെഹ്‌സിലിലെ സരാവലി ഗ്രാമത്തിൽ നിന്നാണ് ഒമ്പത് കുടിയേറ്റക്കാരെ താനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് .
അസ്ഗർ എന്ന സലിം അമിൻ ഷെയ്ഖ് (30), റസൽ അബുൽ ഹസൻ ഷെയ്ഖ് (27), മുഹമ്മദ് ഷൈൻ മുഹമ്മദ് അക്ബർലായ് ഷെയ്ഖ് (24), മുഹമ്മദ് മസൂം ഷിദുള്ള ഇസ്ലാം (21), തരുൺ മണിറാം (21), സുമൻ മണിറാം (21) എന്നിവരാണ് അറസ്റ്റിലായ ബംഗ്ലാദേശികൾ. 25), ഇസ്മായിൽ അബു താഹിർ ഖാൻ (19), അസം യൂസഫ് ഖാൻ (19), മുഹമ്മദ് അമീർ അബു സൂഫിയ ഖാൻ (26) എന്നിവരാണ് അറസ്റ്റിലായത് .
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനെ പോലീസ് കല്യാൺ ഭിവണ്ടി റോഡിലെ സാർവാലിയിൽ സ്ഥിതി ചെയ്യുന്ന ആവണി ടെക്‌സ്‌റ്റൈൽ കമ്പനിയിൽ പരിശോധന നടത്തുകയായിരുന്നു . ഇവിടെ നിന്നാണ് ഒമ്പതുപേരെയും പിടികൂടിയത് .
മുഖ്യപ്രതിയായ അസ്ഗർ കഴിഞ്ഞ 16 വർഷമായി ഭിവണ്ടിയിലെ നദി നക പ്രദേശത്ത് താമസിച്ചുവരികയാണെന്നും മറ്റ് ബംഗ്ലാദേശ് പൗരന്മാരെ ഈ മേഖലയിൽ ജോലിക്ക് കൊണ്ടുവന്നിരുന്നതായും പോലീസ് പറഞ്ഞു.
ഇന്ത്യൻ പാസ്‌പോർട്ട് നിയമപ്രകാരവും ഫോറിനേഴ്‌സ് ആക്‌ട് പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു
Comments