എറണാകുളം : മാതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് സംരക്ഷകരായി സേവാഭാരതി. കുട്ടികളെ ഗ്രാമ സേവാസമിതി ഭാരവാഹികൾ ഏറ്റെടുത്തു. പെരുമ്പാവൂർ അറയ്ക്കപ്പടി മോട്ടി കോളനിയിലെ ആദിത്യനും (7)അനസൂയയുമാണ് ഇനി സേവാഭാരതിയുടെ തണലിൽ വളരുക.
പെരുമ്പാവൂർ എസ്ഐ റിൻസിന്റെ അഭ്യർത്ഥന മാനിച്ചാണ് കുട്ടികളുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തത്. ഇരുവരെയും പ്രവർത്തകർ നേരിട്ട് കോളനിയിൽ എത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഓടി കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ അനാഥത്വം പേറേണ്ടിവന്ന കുട്ടികളെ കണ്ണീരോടെയാണ് അയൽപക്കത്തെ അമ്മമാർ യാത്രയാക്കിയത്. ഇരുവരും ഇനി മുതൽ മാതൃഛായയിലും, മാധവത്തിലുമായി പഠിച്ചു വളരും.
മാധവത്തിലെത്തിയ കുട്ടികളെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, ബ്ലോക്ക് മെമ്പർ സജ്ന നസീർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗ്രാമസേവാസമിതി സെക്രട്ടറി ദിനേശ് സ്വീകരിച്ചു. ഖണ്ഡ്കാര്യവാഹ് അതുൽ, സേവാപ്രമുഖ് .ഗോപകുമാർ, സേവാഭാരതി സെക്രട്ടറി ബിബിൻ കുമാർ എന്നിവർ സന്നിഹിതരായിരുന്നു,
Comments