തിരുവനന്തപുരം: ഹലാൽ വിവാദത്തെക്കുറിച്ച് പ്രതികരണവുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. വിവാദം മതസൗഹാർദം തകർക്കാനുള്ളതാണെന്നും പിന്നിൽ ആർഎസ്എസ് ആണെന്നുമാണ് കോടിയേരിയുടെ വാദം. കേരളത്തിൽ ഇത് നടക്കാൻ പോകുന്നില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. എന്നാൽ തുപ്പൽ ബിരിയാണിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന സഖാവിന് ഇപ്പോൾ പ്രതികരണ ശേഷി തിരികെ ലഭിച്ചുവെന്നാണ് ഇതോടെ സോഷ്യൽമീഡിയ പറയുന്നത്.
കേരളം വ്യത്യസ്ഥത പുലർത്തുന്ന സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. മതപരമായി ചേരിതിരിക്കാനുള്ള നീക്കം കേരളം അംഗീകരിക്കില്ല. പൊതുസമൂഹം വിവാദത്തിന് എതിരാണെന്ന് കണ്ടപ്പോൾ സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്ക് പ്രോത്സാഹനം കൊടുക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല. കേരളത്തിൽ മതമൈത്രി തകർക്കപ്പെടുന്നതിന് തന്നെ ഇത് കാരണമാകുമെന്നുമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ പ്രതികരണം.
ഹലാൽ ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് നിഷ്കളങ്കമല്ലെന്നും ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ആ അജണ്ട തിരിച്ചറിയാൻ മറ്റ് പാർട്ടിക്കാർക്ക് സാധിക്കില്ലെങ്കിലും ബിജെപിക്ക് കഴിയും. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മതതീവ്രവാദികൾ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഹലാൽ എന്നും സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Comments