അബുദാബി: അറബ് ലോകത്തിൽ പിടിമുറുക്കാനായി ചൈന നടത്തിയ നീക്കം അമേരിക്ക തടഞ്ഞു. യു.എ.ഇ കേന്ദ്രമാക്കി സൈനിക താവളം ഒരുക്കാനുള്ള ബീജിംഗിന്റെ നീക്കമാണ് അമേരിക്കൻ ഭരണകൂടം നേരിട്ട് ഇടപെട്ട് തടഞ്ഞത്. ഖലീഫ തുറമുഖവുമായി ബന്ധപ്പെട്ട് ചൈന നിർമ്മിച്ചുനൽകുന്ന കണ്ടെയ്നർ ടെർമിനലിന്റെ പണിയുടെ ഉപഗ്രഹദൃശ്യ ങ്ങളിലൂടെയാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ചൈനയുടെ നീക്കം തിരിച്ചറിഞ്ഞത്. ചൈനയുടെ ആഗോളതലത്തിലെ നിർമ്മാണ കമ്പനിയായ കോസ്കോ ഗ്രൂപ്പാണ് കണ്ടെയ്നർ ടെർമിനലെന്ന വ്യാജേന സൈനിക കേന്ദ്രം പണിതുകൊണ്ടിരുന്നത്.
സാധാരണഗതിയിൽ നിർമ്മാണ രംഗത്ത് ഉപയോഗിക്കുന്ന രീതിക്ക് അപ്പുറം വലിയ തോതിലുള്ള കുഴിക്കലും മണ്ണ് നീക്കലും നടക്കുന്നതാണ് തുടക്കത്തിൽ ഉപഗ്രഹങ്ങൾ കണ്ടെത്തിയത്. പിന്നീട് പുറമേ നിന്നും ഒന്നും ദൃശ്യമാകാത്ത വിധം വലിയ മതിലുകളും മറകളും തീർത്ത് നടന്നുകൊണ്ടിരുന്ന നിർമ്മാണമാണ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്. യു.എ.ഇയുടെ പരിശോധനകളോട് ആദ്യം സഹകരിക്കാതിരുന്ന കമ്പനിയുടെ നീക്കവും പുറത്തായി. അബുദാബി ഭരണകൂടവുമായി ജോ ബൈഡൻ നേരിട്ടാണ്് ചർച്ച നടത്തിയത്. അബുദാബി രാജകുമാരൻ മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായിട്ടാണ് ബൈഡൻ രഹസ്യവിവരം പങ്കുവെച്ചത്.
ചൈനയുടെ നീക്കത്തെ അമേരിക്ക അതീവ ഗുരതരമെന്നാണ് വിശേഷിപ്പിച്ചത്. ചൈനീസ് നാവിക സേന എത്യോപ്യയിലെ ഡിജിബൗട്ടിയിൽ താവളമുറപ്പിച്ചത് പോലും ലോകമറിഞ്ഞത് നാലു വർഷങ്ങൾക്ക് ശേഷമാണ്. ദോറാലേയിലെ വാണിജ്യ തുറമുഖത്തിനകത്താണ് ചൈന സമർത്ഥമായി സൈനിക താവളമുണ്ടാക്കിയത്. യമനേയും ആഫ്രിക്കയേയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ഇന്ത്യയെകൂടി നിരീക്ഷിക്കാനാവുന്ന വിധം അറബിക്കടലിന്റെ പടിഞ്ഞാറുമാറിയുള്ള ചൈനയുടെ സൈനിക താവളം.
അറേബ്യൻ മണ്ണിലെ നീക്കം തിരിച്ചറിഞ്ഞ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും വൈറ്റ് ഹൗസിൽ മദ്ധ്യേഷ്യയുടെ കോർഡിനേറ്റർ ബ്രെറ്റ് മാക് ഗുർക്കും നേരിട്ട് യു.എ.ഇയിലെത്തി ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ ശേഷമാണ് ബൈഡനെ ഇടപെടുത്തിയത്. ഫ്ലോറിഡ കേന്ദ്രീകരിച്ചുള്ള അമേരിക്കയുടെ കേന്ദ്രകമാന്റ് നേരിട്ടാണ് മദ്ധ്യേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക നീക്കവും വ്യോമതാവളങ്ങളും നിരീക്ഷിക്കുന്നത്. china-uae-
Comments