ന്യൂയോർക്ക്: ഭൂമിക്ക് ഭീഷണിയായി മാറിയേക്കാവുന്ന ഉൽക്കകളേയും ഛിന്നഗ്രഹങ്ങളേയും ബഹിരാകാശത്ത് വെച്ച് തകർക്കാനുള്ള സംവിധാനങ്ങളുടെ പരീക്ഷണത്തിന് അമേരിക്ക. ബഹിരാകാശത്ത് നിലയുറപ്പിച്ച് ഇടിച്ച് തെറിപ്പിക്കുകയോ സ്വയം പൊട്ടിത്തെറിപ്പിച്ചോ വിജയിക്കാനാകുമോ എന്ന പരീക്ഷണത്തിനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. പദ്ധതിയുടെ പരീക്ഷണത്തിനായുള്ള ഉപഗ്രഹമാണ് നാസ ഇന്നലെ വിക്ഷേപിച്ചത്.
നാസയുടെ ഡാർട്ട് എന്ന ദൗത്യമാണ് ഉൽക്കകളേയും ഛിന്നഗ്രഹങ്ങളേയും നേരിടാൻ ഒരുങ്ങുന്നത്. നിലവിൽ വിക്ഷേപിച്ചിരിക്കുന്ന ബഹിരാകാശ വാഹനം ഡിമോർഫോസ് എന്ന് ശാസ്ത്രലോകം നിലവിൽ പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിൽ ഇടിപ്പിച്ച് അതിനെ തകർക്കാനാകുമോ അതോ ദിശമാറ്റിവിടാനാകുമോ എന്ന പരീക്ഷണമാണ് നടത്തുക.
ഭൂമിക്ക് ഭീഷണിയാകുന്ന തരത്തിൽ നിരവധി ഛിന്നഗ്രഹങ്ങളും ഉൽക്കകളും പലഘട്ടത്തിൽ അന്തരീക്ഷത്തിലേക്ക് കടന്നിരുന്നു. വരും വർഷങ്ങളിൽ വീണ്ടും അത്തരം ഛിന്നഗ്രഹങ്ങളും ഉൽക്കകളും പ്രവേശിക്കുമെന്ന സൂചനകളും കണക്കുകൂട്ടലുകളുമാണ് പുതിയ പരീക്ഷണ ങ്ങൾക്ക് നാസയെ പ്രേരിപ്പിക്കുന്നത്.
Comments