ന്യൂഡൽഹി: ഫോൺ വിവരങ്ങൾ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടിയ സംഭവത്തിൽ 12 അംഗ സംഘം പിടിയിൽ.പിടിയിലായവർ ആയിരത്തോളം കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. ഡൽഹി പോലീസ് ആണ് പ്രതികളെ പിടികൂടിയത്.ജാർഖണ്ഡ് സ്വദേശികളാണ് പിടിയിലായവരെല്ലാം. ഇവരിൽ നിന്ന് 26 ഫോണുകൾ, 156 സിം കാർഡുകൾ, ഒരു ലാപ്ടോപ്പ്, നൂറിലധികം എടിഎം കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
വ്യാജ വെബ്സൈറ്റുകളിലൂടെയും മാൽവെയറുകളിലൂടെയുമാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മാൽവെയറുകൾ തങ്ങളുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും തുടർന്ന് ബാങ്കിംങ് വിവരങ്ങൾ ചോർത്തുകയുമായിരുന്നു സംഘത്തിന്റെ രീതി.ഈ വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ ഫോണിൽ നിന്ന ഒ.ടി.പിയടക്കമുള്ള വിവരങ്ങൾ ചോർത്തിയാണ് പണം തട്ടിയെടുത്തിരുന്നതെന്ന് സൈബർസൈൽ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. 27.10 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരാൾ പോലീസിൽ നൽകിയ പരതാിയെ തുടർന്നാണ് വ്യാപക തട്ടിപ്പ് പുറം ലോകം അറിഞ്ഞത്.
ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന വലിയ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവർ പലപ്പോഴും കേസ് അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന മുസ്ലീം അൻസാരിയെ നിരവധി റെയ്ഡുകൾക്ക് ശേഷമാണ് പിടികൂടാനായതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Comments