ഗുവാഹത്തി : അസമിലെ ഹിന്ദു ദേവാലയത്തിനെതിരെ അക്രമം . കച്ചാറിലെ കതിഗോറ തഹസിൽ മഹാദേവില്ലയിലാണ് സംഭവം. ഒരു നൂറ്റാണ്ട് മുമ്പ് ഈ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ആൽമരമാണ് മുറിച്ചുമാറ്റിയത്. മരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ചിരുന്ന ശിവലിംഗവും, ത്രിശൂലവും അക്രമികൾ പിഴുതെറിഞ്ഞു. പ്രദേശത്തെ ഹിന്ദുക്കൾ അത്യധികം പവിത്രമായി കണക്കാക്കുകയും ദിവസവും ആരാധിക്കുകയും ചെയ്തിരുന്ന ആൽമരവും ,ശിവലിംഗവുമാണ്` അക്രമികൾ ഇല്ലാതാക്കിയത്.
സംഭവത്തിനു പിന്നിൽ ഖാസി ക്രിസ്ത്യാനികളാണെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കാട്ടി ഹിന്ദു രക്ഷി ദൾ, ഹിന്ദു ഛത്ര സംഘം തുടങ്ങിയ ഹിന്ദു സംഘടനകളുടെ അംഗങ്ങൾ അസമിലെ കച്ചാർ ജില്ല ഡെപ്യൂട്ടി കമ്മീഷണർക്ക് നിവേദനം നൽകി. സംഭവം നടന്ന സ്ഥലത്ത് ഖാസി വിഭാഗത്തിൽപ്പെട്ടവരിൽ 85 ശതമാനവും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തവരാണ്.ആൽമരത്തിന്റെ ചുവട്ടിൽ വെച്ചിരുന്ന മറ്റു മതപരമായ വസ്തുക്കളും അവർ വലിച്ചെറിഞ്ഞു.
പ്രദേശത്തെ ഹിന്ദുക്കളുടെ സുരക്ഷയ്ക്കായി മതിയായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ അധികൃതരോട് ആവശ്യപ്പെട്ടു. ശിവലിംഗവും ത്രിശൂലവും അതേ സ്ഥലത്ത് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭാവിയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരുമ്പ് വേലി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
Comments