കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തന്റെ കുറ്റപത്രം ഇലക്ട്രോണിക് പകർപ്പായി കോടതിയിൽ സമർപ്പിച്ചു. പതിനായിരം പേജുള്ള കുറ്റപത്രം പെൻഡ്രൈവിലാക്കിയാണ് സമർപ്പിച്ചത്. ഇത്തരത്തിൽ 59 പെൻഡ്രൈവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിലെ പ്രതികൾക്ക് വേണ്ടിയാണിത്.
59 പ്രതികളുള്ള കേസിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് 52 പേരാണ്. എല്ലാ പ്രതികൾക്കുമായി കുറ്റപത്രം നൽകുകയാണെങ്കിൽ അഞ്ചര ലക്ഷത്തോളം പേജുകൾ വേണ്ടിവരും. ഈ ബുദ്ധിമുട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് കുറ്റപത്രം പെൻഡ്രൈവ് രൂപത്തിൽ നൽകാൻ പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടത്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കുറ്റപത്രം പെൻഡ്രൈവിൽ സമർപ്പിക്കുന്നത്. വെടിക്കെട്ട് അപകടത്തിൽ മരിച്ച 110 പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അവരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട്, 1,658 സാക്ഷികൾ, 750 പരിക്ക് സർട്ടിഫിക്കറ്റുകൾ, 448 തൊണ്ടിമുതലുകൾ, സ്ഫോടക വസ്തുക്കളെക്കുറിച്ചുള്ള സെൻട്രൽ ഫോറൻസിക് ലാബ് റിപ്പോർട്ട് തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയതാണ് കുറ്റപത്രം.
Comments