കൊല്ലം: ഗുരുതര കരൾ രോഗം ബാധിച്ച യുവാവിനെ കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ച് അവശനാക്കിയതായി പരാതി. കൊല്ലം ഭാരതീപുരം സ്വദേശി ഷൈജുവിനാണ് മർദ്ദനമേറ്റത്. അടിയേറ്റതിനെ തുടർന്ന് ഷൈജു ആശുപത്രിയിൽ ചികിത്സയിലാണ്. ഇയളെ മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
കരൾ രോഗ ബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷൈജു. ഇതിനുശേഷം പുനലൂരിലെ വീട്ടിലേയ്ക്ക് തിരികെ പേകുന്ന വഴിക്കാണ് സംഭവമുണ്ടായത്. ചികിത്സ കഴിഞ്ഞ് ബസിൽ കയറിയ ഷൈജുവിന് ക്ഷീണം തോന്നി ബസിന്റെ പിൻ സീറ്റിൽ കിടന്നു. ഷൈജു മദ്യപിച്ച് അവശനായി കിടക്കുകയാണെന്ന് ആരോപിച്ച് ബസിലെ കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു.
രാജീവ് എന്നയാളാണ് ഷൈജുവിനെ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് ഷൈജുവിനെ ഇയാൾ പോലീസിൽ ഏൽപ്പിച്ചു. മർദ്ദനം നടക്കുന്ന സമയത്ത് ഷൈജുവിന്റെ സഹോദരൻ കൂടെയുണ്ടായിരുന്നു. കണ്ടക്ടറെ ഇയാൾ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഷൈജുവിനെ വൈദ്യപരിശോധനയ്ക്ക് പോലും വിധേയനാക്കാത്തെ പെറ്റി അടപ്പിക്കാനും രാജീവ് ശ്രമിച്ചു. സംഭവത്തിൽ കണ്ടക്ടർക്കെതിരെയും പോലീസിനെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
Comments