ലണ്ടൻ: ബ്രിട്ടന് ഏറ്റവും വലിയ ഭീഷണിയായി മാറുക റഷ്യയെന്ന് മുന്നറിയിപ്പ്. സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് സംയുക്ത സൈനിക മേധാവി ജനറൽ.നിക് കാർട്ടറാണ് റഷ്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
‘2014ലാണ് താൻ സൈനിക മേധാവിയായത്. ആ സമയത്ത് വിഘടനാവദമാണോ റഷ്യയാ ണോ വലിയ വെല്ലുവിളി എന്ന് ചർച്ച നടന്നിരുന്നു. അന്ന് വിഘടവാദവും അതുയർത്തുന്ന അക്രമങ്ങൾക്കുമാണ് മുൻതൂക്കം കൊടുത്തത്. എന്നാൽ 2018ൽ സ്ക്രിപാൽ കുടുംബത്തിന് നേരെയുണ്ടായ ആക്രമണമാണ് മാറ്റിചിന്തിപ്പിച്ചത്. റഷ്യയുടെ മുൻ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന സെർഗേ സ്ക്രിപാലിനേയും കുടുംബത്തേയും റഷ്യൻ ചാരന്മാർ ബ്രിട്ടനിലെ സാലിസ്ബറിയിൽ വെച്ചാണ് വിഷം നൽകി കൂട്ടക്കൊല ചെയ്തത്. റഷ്യയാണ് അന്ന് പ്രധാന ഭീഷണി എന്ന് തിരിച്ചറിഞ്ഞത്.’ ജനറൽ നിക് കാർട്ടർ പറഞ്ഞു.
റഷ്യയുടേയും ചൈനയുടേയും ഭീഷണികൾ നിസാരമല്ല. ഇന്ന് ആധുനികമായ എല്ലാ മേഖലകളിലും അവർ ഭീഷണിയാണ്. ഭരണരംഗത്തെ എല്ലാ ആയുധങ്ങളും അവർപയറ്റും. ഒരു തുറന്ന യുദ്ധത്തിന് സാദ്ധ്യതയില്ലാത്തതിനാൽ അവർക്ക് നിരവധി മാർഗ്ഗങ്ങളുണ്ടെന്നും കാർട്ടർ മുന്നറിയിപ്പ് നൽകുന്നു.
Comments