ന്യൂഡൽഹി: ഒമിക്രോൺ യുറോപ്യൻ രാജ്യങ്ങളിലടക്കം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഡൽഹിയിൽ ആർടിപിസിആർ ടെസ്റ്റിന് വിധേയാരകണമെന്നാണ് നിർദ്ദേശം.ദക്ഷിണാഫ്രിക്ക,ബ്രസീൽ, ബ്രിട്ടൻ, ബംഗ്ലാദേശ്,ബോട്സ് വാന,എന്നിവയുൾപ്പടെ ഹൈറിസ്ക് മേഖലകളായി കണക്കാക്കിയിരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി.
ദക്ഷിണാഫ്രിക്ക,സിംബാബ് വെ, ഹോങ്കോംങ്ങ്, എന്നീ മൂന്ന് ഒമിക്രോൺ ഹോട്ട്സ്പോട്ടിൽ നിന്ന് വരുന്നവർക്കും കർശന നിർദ്ദേശമുണ്ട്. വിമാനത്താവളങ്ങളിലെ ആർടിപിസിആർ പരിശോധന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർ ആർടിപിസിആർ ടെസ്റ്റ് റിസൾട്ടിനായി കാത്തിരിക്കേണ്ടി വരും. നെഗറ്റീവ് ആയവർക്ക് മാത്രമേ പുറത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. കൊറോണ പോസിറ്റീവ് ആയവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും.
ആശങ്ക ഏറിയതോടെ കർശന നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് പല രാജ്യങ്ങളും. തെക്കൻ കൊറിയ, ശ്രീലങ്ക, തായ്ലൻഡ്, ഒമാൻ, ഹംഗറി, ഇന്തോനേഷ്യ, ടുണീഷ്യ എന്നീ രാജ്യങ്ങൾ പുതുതായി യാത്രാ നിരോധനം പ്രഖ്യാപിച്ചു. ഓസ്ട്രലിയയും സ്ലോവാക്യയും വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളോട് ഒമിക്രോൺ സ്ഥിരീകരിച്ചതിന്റെ പേരിൽ തങ്ങളെ ശിക്ഷിക്കരുതെന്ന് അഭ്യർത്ഥിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തിയിട്ടുണ്ട്.
Comments