തിരുവനന്തപുരം: സാക്ഷി പറഞ്ഞതിന്റെ പേരിൽ യുവാവിന് നേരെ ആക്രമണം. കൂവകൂടി സ്വദേശി അരുണിന് നേരെയാണ് ആക്രമണമുണ്ടായത്. നെടുമങ്ങാട് സ്വദേശികളായ ഹാജയും സുഹൃത്തുമാണ് അരുണിനെ ആക്രമിച്ചത്. ഇയാളെ ജോലി സ്ഥലത്തെത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
നാല് ദിവസം മുൻപാണ് നെടുമങ്ങാട് കെഎസ്ആർടിസി പരിസരത്ത് നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് അരുൺ സാക്ഷി പറഞ്ഞത്. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അരുൺ ജോലി ചെയ്തിരുന്ന പൂക്കടയിലെത്തി അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശക്തിയായി കുത്തിയ കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചു കയറി ഒടിഞ്ഞ നിലയിലാണെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് പോലീസ് അക്രമികൾക്കെതിരെ കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments