ന്യൂഡൽഹി: കാർഷിക നിയമം റദ്ദാക്കൽ ബില്ല് ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസ്സായി. ലോകസഭയുടേതിന് സമാനമായ ബഹളം രാജ്യസഭയിലും തുടർന്നെങ്കിലും അദ്ധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ബില്ല് കൊണ്ടുവരുമെന്നും ചർച്ച നടത്താൻ തയ്യാറാണെന്നും കേന്ദ്രസർക്കാറും ബി.ജെ.പിയും അറിയിച്ചിരുന്നു.
പാർലമെന്റ് ശൈത്യകാല സമ്മേളനം ആരംഭിച്ച ലോകസഭയിലെ ആദ്യ നിമിഷം തന്നെ കേന്ദ്രസർക്കാറിനെതിരേയും കർഷക സമരത്തിനെ അനുകൂലിച്ചുമാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. അതേ ശൈലി രാജ്യസഭയിലും തുടരുകയായിരുന്നു. കാർഷിക ബില്ല് കഴിഞ്ഞ വർഷം കൊണ്ടുവന്നപ്പോൾ ഒരു ചർച്ചകളിലും സജീവമായി പങ്കെടുക്കാതിരുന്ന പ്രതിപക്ഷം നിരന്തരം ബഹളം വയ്ക്കുകയായിരുന്നു.
മൺസൂൺ സമ്മേളനങ്ങളിലടക്കം നിരന്തരം സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന സമീപന മാണ് ബില്ല് റദ്ദാക്കുന്ന സമയത്തും ആവർത്തിച്ചതെന്ന് കേന്ദ്രപാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രല്‍ഹാദ് ജോഷി ആരോപിച്ചു.
Comments