കൊച്ചി: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഇനി ക്യാമറക്കാവൽ മാത്രം. സുരക്ഷാ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമായി. നിലവിലുള്ള അറുന്നൂറോളം സുരക്ഷാ ജീവനക്കാരെ ഡിസംബർ 25ന് പിരിച്ചുവിടും.
ബിവറേജസ് കോർപ്പറേഷന് സെക്യൂരിറ്റി ജീവനക്കാരെ നൽകിയിരുന്ന രണ്ട് ഏജൻസികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ബെവ്കോയുമായുള്ള ഏജൻസികളുടെ കരാർ കാലാവധി ഡിസംബറിലാണ് അവസാനിക്കുന്നത്. ഭൂരിഭാഗം ബെവ്കോ ഔട്ട്ലെറ്റുകളിലും ഇപ്പോൾ ക്യാമറ സ്ഥാപിച്ചു കഴിഞ്ഞു.
2018 മുതലാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ച് തുടങ്ങിയത്. സ്വകാര്യ ഏജൻസികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ ആയിരുന്നു നിയമനങ്ങൾ. പുതിയ കെട്ടിടത്തിലേക്ക് മാറുന്ന ഏതാനും ചില ഔട്ട്ലെറ്റുകളിൽ കൂടിയാണ് ഇനി ക്യാമറ സ്ഥാപിക്കാനുള്ളത്. ഇത് വേഗത്തിലാക്കുമെന്ന് ബെവ്കോ അറിയിച്ചിട്ടുണ്ട്.
Comments