മലപ്പുറം ;മലപ്പുറത്ത് തുടർച്ചയായി പോക്സോ കേസിൽ പ്രതിയായ അദ്ധ്യാപകന് സസ്പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സസ്പെന്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് അദ്ധ്യാപകൻ പിടിയിലാകുന്നത്.
പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്തിരുന്നപ്പോഴാണ് അഷ്റഫ് മുൻപ് പോക്സോ കേസുകളിൽ അറസ്റ്റിലായത്. 2012 ലാണ് പരപ്പനങ്ങാടി പോലീസ് അഷ്റഫിനെതിരെ പീഡനത്തിന് കേസെടുത്തത്. 2019 ൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കരിപ്പൂർ പോലീസും ഇയാൾക്കെതിരെ കേസെടുത്തു.
സ്കൂളിൽ അദ്ധ്യാപകനായിരിക്കെ ഇയാൾ അൻപതോളം വിദ്യാർത്ഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഇത് പിന്നീട് വലിയ വിവാദത്തിന് തിരി കൊളുത്തി. തുടർന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും നടത്തിയ പ്രക്ഷോഭത്തിന് ശേഷമാണ് ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് മൂന്നാമത്തെ പോക്സോ കേസ്.
ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് മൂന്ന് തവണയും ഇയാൾ അറസ്റ്റിലായത്. പ്രതിയെ റിമാൻഡിലാണ്.
Comments