ന്യൂയോർക്ക് : കൊറോണ വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയ ക്രിസ്ത്യൻ പ്രചാരകൻ കൊറോണ ബാധിച്ച് മരിച്ചു . ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റർ ഡേസ്റ്റാർ ടെലിവിഷൻ നെറ്റ്വർക്കിന്റെ സ്ഥാപകനും സിഇഒയുമായ മാർക്കസ് ലാംബ് ആണ് കൊറോണ ബാധിച്ച് മരിച്ചത് . രോഗം സ്ഥിരീകരിച്ച് ആഴ്ച്ചകൾക്കുള്ളിലാണ് മരണം .
മാർകസിന്റെ മരണം ചാനൽ തന്നെയാണ് ട്വിറ്റർ വഴി അറിയിച്ചത് . ഡേസ്റ്റാർ ടെലിവിഷൻ നെറ്റ്വർക്കിന്റെ പ്രസിഡന്റും സ്ഥാപകനുമായ മാർക്കസ് ലാംബ് ഇന്ന് രാവിലെ കർത്താവിന്റെ അടുക്കലേയ്ക്ക് പോയതായി അറിയിക്കുന്നു. ഈ ദുഷ്കരമായ സാഹചര്യത്തിൽ ദുഃഖിക്കുന്നതിനാൽ അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. “ട്വീറ്റിൽ പറയുന്നു
“ശത്രുവിൽ നിന്നുള്ള ആത്മീയ ആക്രമണം” എന്നാണ് മാർകസിന്റെ മകൻ ജോനാഥൻ ലാംബ് തന്റെ പിതാവിന്റെ കൊറോണ അണുബാധയെ വിശേഷിപ്പിച്ചത്.
ലോക്ക്ഡൗൺ വിരുദ്ധ, വാക്സിനേഷൻ വിരുദ്ധ പരിപാടികൾ മണിക്കൂറുകളോളം പ്രക്ഷേപണം ചെയ്ത ചാനലാണ് മാർകസിന്റേത് . സമീപ മാസങ്ങളിലായി , നിരവധി വാക്സിനേഷൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകർ കൊറോണ മൂലം മരിച്ചിരുന്നു.
Comments