റിയാദ് :20 മാസം നീണ്ട യാത്രാവിലക്ക് സൗദി അറേബ്യ പിൻവലിച്ചതോടെ ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള പ്രവാസികൾ സൗദിയിൽ വിമാനമിറങ്ങി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് 2020 മാർച്ചിലാണ് നിരോധനം ഏർപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ചെ 1 മണി മുതൽ ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ സൗദിയിൽ നേരിട്ട് പറന്നിറങ്ങി. നിലവിൽ സൗദിയിൽ നിന്നും രണ്ടു ഡോസ് കൊറോണ വാക്സിൻ സ്വീകരിക്കാത്തവർ സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഗ്രീൻ ലിസ്റ്റിൽപെട്ട മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ കഴിയണമായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ 5 ദിവസം ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈനിൽ കഴിയണം എന്നാണ് വ്യവസ്ഥ. ക്വാറന്റൈനിലെ ആദ്യത്തെയും അഞ്ചാമത്തെയും ദിവസങ്ങളിൽ മെഡിക്കൽ സ്വാബ് പരിശോധനക്ക് വിധേയമാക്കും
Comments