ഇസ്ലാമാബാദ്:പാകിസ്താനിൽ വിവാഹമോചനക്കേസുകൾ നാൾക്കുനാൾ വർദ്ധിക്കുകയാണെന്ന കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ അതിന്റെ പ്രധാന കാരണവും കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ദേശീയ അസംബ്ലി അംഗം ഡോ.നൗഷീൻ ഹമീദ്.
പാകിസ്താൻ ഭരിക്കുന്ന പാർട്ടിയായ തെഹ് രീക് ഇ-ഇൻസാഫിന്റെ നിയമനിർമ്മാതാവാണ് കൂടിയാണിവർ ഇവർ.
കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന പുകയില ഉപയോഗത്തെ കുറിച്ചുള്ള സെമിനാറിലാണ് അവർ ഈ കാര്യം വെളിപ്പെടുത്തിയത്. പാക് വനിതകൾ പുകവലിക്കുന്നത് ഭർതൃവീട്ടുകാർ അംഗീകരിക്കാത്തതിനാലാണ് പല വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിക്കുന്നതെന്നാണ് അവർ വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വന്നതായും അവർ കൂട്ടിച്ചേർത്തു. ഇത് വിവാഹ ബന്ധങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് നൗഷീൻ ചൂണ്ടിക്കാട്ടി. കണക്കു പ്രകാരം പുകവലിക്കുന്ന അഞ്ചിൽ രണ്ടുപേരും സ്ത്രീകളാണ്. ഇത് നിരവധി സാമൂഹിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് ഡോ നൗഷീൻ ഹമീദ് കൂട്ടിച്ചേർത്തു. പ്രധാന നഗര പ്രദേശങ്ങളിലാണ് വിവാഹമോചനങ്ങൾ കൂടുതലും നടക്കുന്നത്.വിവാഹമോചന കേസുകളിൽ ഭൂരിഭാഗവും വിവാഹമോചനം ആവശ്യപ്പെടുന്നത് സ്ത്രീകളാണെന്നും അവർ വ്യക്തമാക്കി.
ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് സിഗരറ്റ് ലഭിക്കുന്ന രാജ്യമാണ് പാകിസ്താൻ.കുറഞ്ഞ വിലയ്‌ക്ക് സിഗരറ്റ് ലഭ്യമാകുന്നത് കൂടുതൽ ആളുകളെ പുകവലിയിലേക്ക് ആകർഷിക്കുന്നു. ഇപ്പോൾ ആകെ മരണങ്ങളിൽ പതിനൊന്ന് ശതമാനവും പുകവലി മൂലമാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ ചിക്കാഗോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ചിന്റെ പഠനമനുസരിച്ച് 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള 22 ദശലക്ഷത്തിലധികം പാകിസ്ഥാൻ പൗരന്മാർ പുകയില ഉപയോഗിക്കുന്നവരാണ്. ഏകദേശം 19 ശതമാനം വരുമിത്
Comments