തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയെ വിമർശിച്ച നടൻ ജയസൂര്യയൂടെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജയസൂര്യയ്ക്ക് അത് പറയാനുള്ള അവകാശമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ‘ജയസൂര്യ പറയാനുള്ള കാര്യങ്ങൾ പറഞ്ഞു. പ്രസംഗത്തിൽ സർക്കാരിന്റെ പ്രവ്യത്തിയെ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്. ചിറാപുഞ്ചിയിൽ പതിനായിരം കിലോമീറ്റർ റോഡ് മാത്രമേയുള്ളു. കേരളത്തിൽ 3 ലക്ഷം കിലോമീറ്റർ റോഡുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്ന കാര്യത്തിൽ മഴ ഒരു പ്രശ്നം തന്നെയാണ്. മഴയെ അതിജീവിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമായി തുടരും. അതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ പഠിക്കുമെന്നും’ മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ വിമർശനം. റോഡ് നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് നല്ല റോഡ് വേണമെന്നും, മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ ഉണ്ടാകില്ലെന്നുമായിരുന്നു ജയസൂര്യയുടെ വിമർശനം. റോഡ് തകർന്നതിന് മഴയെ കുറ്റം പറയരുത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലും റോഡ് തകർന്നു കിടക്കുകയാണ്. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയും. മുൻപൊരിക്കൽ റോഡിലിറങ്ങി കുഴിയടച്ചതിന് വളരെയധികം പഴി കേട്ട ആളാണ് താനെന്നും, ഇന്നും റോഡുകളുടെ അവസ്ഥ ഒട്ടും മോശമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments