ഇടുക്കി:കെഎസ്ആർടിസിയിലും ജിഹാദി ഭീകരത കയ്യെടുക്കുന്നു.കെഎസ് ആർടിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോപ്പുലർ ഫ്രണ്ട് അനുകൂല പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതായി വെളിപ്പെടുത്തൽ.
തൊടുപുഴയിൽ മതഭീകരരുടെ ആക്രമണത്തിന് ഇരയായ കണ്ടക്ടർ മനു സുധനാണ് കെഎസ്ആർടിസിയിലെ ജിഹാദി ഭീകരത വെളിപ്പെടുത്തിയത്.മതഭീകരവാദികൾക്കെതിരെ പ്രതികരിക്കുന്നവരെ ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മനു സുധൻ ആരോപിച്ചു.
വെള്ളിയാഴ്ച രാവിലെ മുള്ളരിങ്ങാട് നിന്നും ബസിൽ തൊടുപുഴയിലേക്ക് കുട്ടികളുമായി വരികയായിരുന്ന മനു സുധനെ മങ്ങാട്ടുകവല മുസ്ലീം പള്ളിക്ക് സമീപത്ത് വെച്ച് ബസ് തടഞ്ഞ് സംഘമായി ആക്രമിച്ചു.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി ഡിവൈഎസ്പി സദൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് സംഭവങ്ങളുടെ തുടക്കം.മതഭീകരത സംഘടനകളുടെ അനുകൂല പോസ്റ്ററുകൾ വ്യാപകമായി ആലുവ കെഎസ്ആർടിസി എംപ്ലോയീസ് ഗ്രൂപ്പിൽ പ്രചരിച്ചിരുന്നു.ഇതേ തുടർന്ന മനു സുധൻ ദേശീയതയിലൂന്നിയുള്ള പോസ്റ്റുകളും ഷെയർ ചെയ്തു.ഗ്രൂപ്പുകളിലൂടെ ഹിന്ദുമതത്തെയും ക്രിസ്തുമതത്തെയും എല്ലാം അപമാനിക്കുകയും ചെയ്തുവെന്ന് കണ്ടക്ടർ ആരോപിച്ചു. ജീവന് ഭീഷണിയുണ്ടെന്നും മതഭീകരവാദികൾ കൊട്ടേഷൻ നൽകിയിട്ടുണ്ടെന്നും സഹപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നതായി കണ്ടക്ടർ വെളിപ്പെടുത്തി.
Comments