കൊച്ചി : മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അറസ്റ്റിലായ നസീഫ്. ഫാൻ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണെന്നും . എന്നാൽ അത് ഇത്രയധികം കുഴപ്പങ്ങൾക്ക് കാരണമാകും എന്ന് താൻ കരുതിയിരുന്നില്ലെന്നുമാണ് നസീഫ് ഫേസ്ബുക്ക് ലൈവിൽ പറയുന്നത് .
മോഹൻലാലിനോടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും മോഹൻലാൽ ആരാധകരോടും മാപ്പ് അപേക്ഷിക്കുന്നു എന്നും നസീഫ് അറിയിച്ചു.
‘ ഇന്നലെ ടെലിഗ്രാം ഉപയോഗിക്കുന്നതിനിടയിൽ മരക്കാറിന്റെ ഒരു പ്രിന്റ് കൈയില്‍ കിട്ടി. ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ആ പ്രിന്റ് ഞാന്‍ വെറുതെ ആ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ്. ഫാന്‍ ഫൈറ്റിന്റെ പേരിലാണ് അങ്ങനെ ചെയ്തത്. സുഹൃത്ത് അത് സ്ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചിലർക്ക് അയച്ചു. അത് കുറച്ച് പ്രശ്നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാന്‍ ആണ് ലൈവിൽ വന്നത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. തമാശയ്ക്ക് ചെയ്തതാണ്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത് തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടന് ഫാന്‍സിനോടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും ക്ഷമ ചോദിക്കുന്നു’, യുവാവ് പറഞ്ഞു.
നല്ല ക്ലാരിറ്റിയുള്ള വീഡിയോയാണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണം എന്ന് പറഞ്ഞായിരുന്നു ഇയാൾ ടെലഗ്രാമിലൂടെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചത്. ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നു രാവിലെ എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈൽ കടയുടമയാണ് നസീഫ്.
മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. ഇവരിൽ പലരും സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്. മരക്കാറിന്റെ ക്ലൈമാക്സ് ഭാഗം യൂട്യൂബിലും പ്രചരിച്ചതായി പരാതിയുണ്ടായിരുന്നു
Comments