കൊൽക്കത്ത: സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും വേളയാണ് വിവാഹ മുഹൂർത്തങ്ങൾ. വിവാഹ ദിനം എത്തുന്ന അതിഥികൾക്കായി വ്യത്യസ്ത ഭക്ഷണം വിളമ്പുന്നതും അതിഥികളെ സന്തോഷിപ്പിക്കുന്നതും ഒരു പതിവാണ്. എന്നാൽ ഒട്ടുമിക്ക സന്ദർഭങ്ങളിലും വിവാഹ വിരുന്നിന് ശേഷം വലിയ അളവിൽ ഭക്ഷണം പാഴായി പോകാറുണ്ട്. ഒരു നേരത്ത അന്നത്തിനായി അലയുന്ന അനേകം ആളുകൾ വസിക്കുന്ന ഈ ലോകത്ത് ഇത്തരത്തിൽ ഭക്ഷണം പാഴാക്കുന്നത് മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ്.
വിവാഹ വിരുന്നിന് ബാക്കി വന്ന ഭക്ഷണം ആവശ്യക്കാർക്ക് നൽകുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊൽക്കത്തയിലാണ് സംഭവം. സഹോദരന്റെ വിവാഹത്തിന് മിച്ചം വന്ന ഭക്ഷണം, റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് പാവപ്പെട്ടവർക്ക് നൽകിയിരിക്കുകയാണ് യുവതി. സഹോദരന്റെ വിവാഹത്തിന് അണിഞ്ഞ അതേ വസ്ത്രങ്ങൾ ധരിച്ച് ഒട്ടും മടി കൂടാതെ ഏവർക്കും ഭക്ഷണം വിളമ്പുകയാണ് പാപിയ കർ എന്ന യുവതി.
സഹോദരന്റെ വിവാഹത്തിനെത്തിയ വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജനാണ് പാപിയയുടെ ചിത്രം പകർത്തിയത്. പുലർച്ചെ ഒരു മണിയ്ക്ക് റാണാഘട്ട് സ്റ്റേഷനിൽ നിന്നാണ് നീലാഞ്ജൻ ചിത്രങ്ങൾ പകർത്തിയത്. വിവാഹത്തിന് മിച്ചം വന്ന ഭക്ഷണം, പാപിയ തന്നെയാണ് പാത്രങ്ങളിലാക്കി സ്റ്റേഷനിലെത്തിച്ചത്.
Comments